ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021

അധ്യാപകദിനത്തോടനുബന്ധിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം പ്രദര്‍ശിപ്പിച്ചു

 അധ്യാപകദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗം സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ചു. ഹയര്‍ സെക്കന്ററി കുട്ടികള്‍ക്കും ഹൈസ്‌കൂള്‍ കുട്ടികള്‍ക്കും വെവ്വേറെയാണ് പ്രദര്‍ശനം ഒരുക്കിയത്. ഹയര്‍ സെക്കന്ററി കുട്ടികള്‍ ഹയര്‍ സെക്കന്ററി ഹാളിലും ഹൈസ്‌കൂള്‍ കുട്ടികള്‍ മള്‍ട്ടിമീഡിയ റൂമിലുമാണ്
കണ്ടത്. ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍, സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി, എച്ച്. പദ്‌മ, സ്‌റ്റാഫ് സെക്രട്ടറി തുടങ്ങിയവര്‍ സന്നഹിതരായിരുന്നു.സ്വന്തം അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവെച്ച് ഡല്‍ഹി മനേക് ഷാ സെന്ററില്‍ നിന്ന് നരേന്ദ്രമോദി രാജ്യത്തെ 18 ലക്ഷം സ്‌കൂള്‍വിദ്യാര്‍ഥികളോട് സംസാരിച്ചു. വീഡിയോ കോണ്‍ഫ്രന്‍സിങ് സംവിധാനം വഴി തിരുവനന്തപുരമുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ പ്രധാനമന്ത്രിയുമായി സംവദിച്ചു. കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് അവരെ പ്രചോദിപ്പിക്കുന്ന രീതിയില്‍ പ്രധാനമന്ത്രി മറുപടിനല്‍കി. 'നിങ്ങള്‍ കഠിനാധ്വാനം ചെയ്യണം, നന്നായി കളിക്കണം, ദിവസത്തില്‍ നാലുതവണയെങ്കിലും നന്നായി വിയര്‍ക്കണം, വിദ്യാര്‍ഥികളായതിനാല്‍ നിങ്ങള്‍ക്കൊക്കെ സ്വപ്‌നങ്ങളുണ്ടാവും. നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ ആര്‍ക്കും നിങ്ങളെ തടയാനാവില്ല'.
അപ്പോള്‍ ഇംഫാലില്‍നിന്നുള്ള വിദ്യാര്‍ഥിയുടെ രസകരമായ ചോദ്യം- എനിക്കെപ്പോള്‍ പ്രധാനമന്ത്രിയാവാന്‍ കഴിയും? '2024-ലെ തിരഞ്ഞെടുപ്പിന് തയ്യാറെടുപ്പ് തുടങ്ങിക്കോളൂ'. പൊട്ടിച്ചിരിയോടെ പ്രധാനമന്ത്രി മറുപടി തുടങ്ങി. 'അതുവരെ എനിക്ക് ഭീഷണിയൊന്നുമില്ലെന്നുകൂടിയാണ് ഇതിന്നര്‍ഥം. ഇന്ത്യ ജനാധിപത്യരാജ്യമാണ്. ആര്‍ക്കും പ്രധാനമന്ത്രിയാവാം. നിങ്ങള്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ എന്നെയും ക്ഷണിക്കണം'. എപ്പോഴെങ്കിലും പ്രധാനമന്ത്രിയാവുമെന്ന് താങ്കള്‍ വിചാരിച്ചിരുന്നോ? മോദിയുടെ മനസ്സറിയാന്‍ മറ്റൊരു വിദ്യാര്‍ഥിയുടെ കുസൃതിച്ചോദ്യം. 'ഞാനൊരിക്കലും വിചാരിച്ചിരുന്നില്ല. സാധാരണ കുടുംബമായിരുന്നു എന്റേത്. പഠിക്കുമ്പോള്‍ ക്ലാസ് ലീഡര്‍ പോലുമായിട്ടില്ല. ആരെങ്കിലുമാവാനല്ല, എന്തെങ്കിലും ചെയ്യാന്‍ സ്വപ്‌നം കാണണം. എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുക. അപ്പോള്‍ നിങ്ങള്‍ ആരെങ്കിലുമാവും. അങ്ങനെ ചെയ്യുന്നതില്‍ ഏറെ ആനന്ദം കണ്ടെത്താം. വിവാദങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടോ എന്തോ ഒരു വിദ്യാര്‍ഥിയുടെ ചോദ്യമിങ്ങനെ- ഞങ്ങളോട് സംസാരിച്ചതുകൊണ്ട് എന്താണ് ലാഭം? ചോദ്യം ഇഷ്ടപ്പെട്ട മോദിയുടെ മറുപടിയും ഉടനെത്തി. 'ചിലതു നമ്മള്‍ ചെയ്യുന്നത് ഒന്നും നേടാനല്ല. ലാഭേച്ഛയില്ലാതെ എന്തെങ്കിലും ചെയ്താല്‍ അത് കൂടുതല്‍ സന്തോഷം നല്‍കും'. ബുദ്ധിമാനായ ഒരു വിദ്യാര്‍ഥിയും അലസനായ മറ്റൊരു കുട്ടിയുമുണ്ടെങ്കില്‍ അധ്യാപകനെന്ന നിലയ്ക്ക് ആരെ ശ്രദ്ധിക്കുമെന്നായിരുന്നു തിരുവനന്തപുരം പട്ടം സെന്‍ട്രല്‍സ്‌കൂളിലെ വിദ്യാര്‍ഥിനിയുടെ ചോദ്യം. ഓരോ വിദ്യാര്‍ഥിക്കും ഓരോരോ പ്രതിഭയുണ്ടെന്നും ആരെയും അധ്യാപകര്‍ വിവേചനത്തോടെ കാണരുതെന്നും പ്രധാനമന്ത്രിയുടെ മറുപടി. ജപ്പാന്‍ സന്ദര്‍ശിച്ചപ്പോള്‍ കണ്ട സ്‌കൂളിനെക്കുറിച്ചും ചോദ്യമുയര്‍ന്നു. അവിടെ എല്ലാവരും പഠനത്തിനു പ്രാധാന്യം നല്‍കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കുട്ടിക്കാലത്തെ വികൃതിയെക്കുറിച്ചും കുട്ടികള്‍ക്ക് അറിയണമായിരുന്നു. കല്യാണച്ചടങ്ങുകളില്‍ അതിഥികളുടെ വസ്ത്രങ്ങള്‍ പരസ്പരം കൂട്ടിക്കെട്ടിയിരുന്ന തന്റെ വികൃതി മോദി പങ്കുവെച്ചു. പറഞ്ഞു തീര്‍ന്നപ്പോള്‍ ഒരു ഉപദേശം. 'നിങ്ങളങ്ങനെയൊന്നും ചെയ്യില്ലെന്ന് എനിക്ക് ഉറപ്പുതരണം'. സ്‌കൂളിലെ ഇഷ്ടപ്പെട്ട അധ്യാപകനോടെന്നപോലെ വിദ്യാര്‍ഥികളെല്ലാം പുഞ്ചിരി മായാത്ത മുഖങ്ങളോടെ തലയാട്ടി. കേന്ദ്ര മാനവശേഷി വികസനമന്ത്രി സ്മൃതി ഇറാനിയും ചടങ്ങില്‍ പങ്കെടുത്തു.To view the live interaction, please CLICK HERE

No comments:

Post a Comment