ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021
Showing posts with label Science Club. Show all posts
Showing posts with label Science Club. Show all posts

കലാം അന‌ുസ്‌മരണദിനത്തില്‍ സയന്‍സ് ക്ലബ് ക‌ൂട്ട‌ുകാര്‍
ഒര‌ു മണി‌ക്ക‌ൂര്‍ നേരത്തെ സ്‌ക‌ൂളിലെത്തി

ഡോ.എ.പി.ജെ.അബ്‌ദ‌ുല്‍ കലാമിന്റെ ഛായാചിത്രത്തില്‍ റോസാപ്പ‌ൂക്കളര്‍പ്പിക്ക‌ുന്ന‌ു.
കലാമിനോട‌ുള്ള ആദരസ‌ൂചകമായി സയന്‍സ് ക്ലബ് അംഗങ്ങള്‍ ഒര‌ു മണിക്ക‌ൂര്‍ നേരത്ത സ്‌ക‌ൂളിലെത്തിയപ്പോള്‍...
അഡ‌ൂര്‍ : ഡോ..പി.ജെ. അബ്‌ദ‌ുല്‍ കലാം ചരമദിനത്തില്‍ അദ്ദേഹത്തോട‌ുള്ള ബഹ‌ുമാനസ‌ൂചകമായി അഡ‌ൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക‌ൂളിലെ വിക്രം സാരാഭായ് സയന്‍സ് ക്ലബ് അംഗങ്ങള്‍ ഒര‌ു മണി‌ക്ക‌ൂര്‍ നേരത്തെ സ്‌ക‌ൂളിലെത്തി സയന്‍സ് ലാബില്‍ വിവിധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട‌ു. ത‌ുടര്‍ന്ന് പ്രത്യേക സ്‌ക‌ൂള്‍ അസംബ്ലി നടന്ന‌ു. അധ്യാപക രക്ഷാകര്‍തൃസമിതി അധ്യക്ഷന്‍ എ.കെ. മ‌ുഹമ്മദ് ഹാജി, സീനിയര്‍ അസിസ്‌റ്റന്റ് എച്ച്. പദ്‌മ, സ്‌ക‌ൂള്‍ ലീഡര്‍ എ.എസ്. ആയിഷത്ത് ഷാനിബ, സയന്‍സ് ക്ലബ് പ്രസിഡന്റ് എച്ച്. മഞ്ജ‌ുഷ എന്നിവര്‍ കലാമിന്റെ ഛായാചിത്രത്തില്‍ റോസാപ്പ‌ൂക്കളര്‍പ്പിച്ച‌ു. സയന്‍സ് ക്ലബ് അംഗങ്ങളായ ആര്യശ്രീ, നളിനി എന്നിവര്‍ ഡോ..പി.ജെ. അബ്‌ദ‌ുല്‍ കലാമിനെയ‌ും ഈയിടെ അന്തരിച്ച പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞന്‍ പ്രൊഫ. യ‌ു.ആര്‍. റാവ‌ുവിനെയ‌ും അന‌ുസ്‌മരിച്ച് സംസാരിച്ച‌ു. കലാമിന്റെ ഉദ്ധരണികള‌ും ചിത്രങ്ങള‌ുമടങ്ങിയ പോസ്റ്ററ‌ുകള്‍ പ്രദര്‍ശിപ്പിച്ച‌ു. ലോകപ്രശസ്‌തരായ ശാസ്ത്രജ്ഞര‌ുടെ ഛായാചിത്രങ്ങള്‍ സയന്‍സ് ലാബില്‍ സ്ഥാപിച്ച‌ു. യ‌ു.പി., ഹൈസ്‌ക‌ൂള്‍ വിഭാഗങ്ങള്‍ക്കായി ബഹിരാകാശ ക്വിസ് സംഘടിപ്പിച്ച‌ു.

ചാന്ദ്രദിനത്തില്‍ ശാസ്‌ത്രപ്രദര്‍ശനമൊര‌ുക്കി
അഡ‌ൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക‌ൂളിലെ ക‌ുട്ടികള്‍

പിടിഎ പ്രസിഡന്റ് ഉദ്ഘാടനം ചെയ്യ‌ുന്ന‌ു
റോക്കറ്റ‌ുമായി അഞ്ചാം ക്ലാസിലെ ക‌ുട്ടികള്‍
ഹൈഡ്രോളിക് ജാക്കിന്റെ പ്രവര്‍ത്തനം ക‌ുട്ടികള്‍ വിശദീകരിക്കുന്നു
മദര്‍ പിടിഎ പ്രസിഡന്റിന്റെ ബിപി പരിശോധിക്ക‌ുന്ന ക‌ുട്ടികള്‍
ഇംപ്രൊവൈസ് ചെയ്ത സ്‌റ്റെതെസ്‌കോപ്പുമായി ക‌ുട്ടികള്‍
ചോക്ക‌ുവിളക്ക‌ുമായി ഒമ്പതാം ക്ലാസിലെ ക‌ുട്ടികള്‍
അഡ‌ൂര്‍ : ചാന്ദ്രദിനാചരണത്തോടന‌ുബന്ധിച്ച് അഡ‌ൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക‌ൂളില്‍ 'ശാസ്‌ത്രോത്സവം' എന്ന പേരില്‍ ശാസ്‌ത്രപ്രദര്‍ശനമൊര‌ുക്കി. വിവിധ ശാസ്‌ത്രതത്വങ്ങളെ അടിസ്ഥാനമാക്കിയ‌ുള്ള പ്രവൃത്തിക്ക‌ുന്ന മാതൃകകള‌ും നിശ്ചല മാതൃകകള‌ും ലഘ‌ുപരീക്ഷണങ്ങള‌ും ക‌ുട്ടികളില്‍ ശാസ്‌ത്രാഭിര‌ുചി വളര്‍ത്താന്‍ സഹായകരമായി. പ‌ുല്ല് വെട്ട് യന്ത്രം, ഹൈഡ്രോളിക് ജാക്ക് ത‌ുടങ്ങിയവയ‌ുടെ പ്രവൃത്തിക്ക‌ുന്ന മാതൃകകള്‍ ശ്രദ്ധേയമായി. വിക്രം സാരാഭായ് സയന്‍സ് ക്ലബിന്റെ ആഭിമ‌ുഖ്യത്തിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. അധ്യാപകരക്ഷാകര്‍തൃ സമിതി പ്രസിഡന്റ് എ.കെ. മ‌ുഹമ്മദ് ഹാജി പരീക്ഷണത്തില‌ൂടെ അഗ്നിപര്‍വ്വതസ്‌ഫോടനം നടത്തി പ്രദര്‍ശനം ഉദ്ഘാടനം ചെയ്‌ത‌ു. ഹെഡ്‌മാസ്‌റ്റര്‍ അനീസ് ജി.മൂസാന്‍ അധ്യക്ഷത വഹിച്ച‌ു. ദേലമ്പാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍ കമലാക്ഷി, മദര്‍ പിടിഎ പ്രസിഡന്റ് എ.വി. ഉഷ, സീനിയര്‍ അസിസ്‌റ്റന്റ് എച്ച്. പദ്‌മ ആശംസകളര്‍പ്പിച്ച‌ു. സ്‌റ്റാഫ് സെക്രട്ടറി ഡി. രാമണ്ണ സ്വാഗതവ‌ും എ.രാജാറാമ നന്ദിയ‌ും പറഞ്ഞ‌ു.

ലോക ലഹരിവിര‌ുദ്ധ ദിനാചരണം:
ലഹരിവിരുദ്ധറാലിയും ബോധവല്‍ക്കരണവുമായി അഡൂര്‍ സ്‌കൂള്‍ കുട്ടികള്‍


ലഹരിവിരുദ്ധറാലി
ലഹരിവിരുദ്ധപ്രതിജ്ഞ
റാലി അഡീഷണല്‍ എസ്.ഐ. എം.രാജന്‍ ഫ്ലാഗ് ഓഫ് ചെയ്യുന്ന‌ു
റാലി അഡൂര്‍ ടൗണിലെത്തിയപ്പോള്‍
അഡൂര്‍ : അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ ക‌ുട്ടികള്‍ ലഹരിവിരുദ്ധറാലി നടത്തി. അഡൂര്‍ ടൗണിലെ കച്ചവടക്കാര്‍ക്ക‌ും പൊതുജനങ്ങള്‍ക്കും മുമ്പില്‍ ലഘുലേഖ ഉപയോഗിച്ച് ബോധവല്‍ക്കരണം നടത്തി. ആദൂര്‍ പൊലീസിന്റെ സഹകരണത്തോടെ സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റ്, ജൂനിയര്‍ റെഡ്ക്രോസ്, സയന്‍സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നേരത്തെ സ്‌കൂളില്‍ നടന്ന പ്രത്യേക അസംബ്ലിയില്‍ ആദൂര്‍ അഡീഷണല്‍ സബ് ഇന്‍സ്‌പെക്‌ടര്‍ എം.രാജന്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ലഹരിവിരുദ്ധറാലി ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. ലഹരിക്കെതിരെയുള്ള 'കരള്‍' എന്ന ഷോര്‍ട്ട് ഫിലിം പ്രദര്‍ശിപ്പിച്ചു. ഹെഡ്‌മാസ്റ്റര്‍ അനീസ് ജി.മൂസാന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഡി.രാമണ്ണ സ്വാഗതവും ജൂനിയര്‍ റെഡ്ക്രോസ് കോഡിനേറ്റര്‍ എ.രാജാറാമ നന്ദിയും പറഞ്ഞ‌ു. സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജയപ്രകാശ്, ഭാസ്‌കരന്‍, എസ്‌.പി.സി. സിപിഒ എ.ഗംഗാധരന്‍, എ.സി.പി.ഒ. പി.ശാരദ, അധ്യാപകരായ എ.എം.അബ്‌ദുല്‍ സലാം, വി.ആര്‍.ഷീല, പി.ഇബ്രാഹിം ഖലീല്‍, സന്തോഷ്‌ക‌ുമാര്‍, എസ്.കെ.അന്നപൂര്‍ണ, എം.ശബ്‌ന, എം. സുനിത, പി.പി.ധനില്‍, എ.റഫീഖ്, എ.ശാക്കിറ, പി.വി.സ്‌മിത, എ.എ.ഖമറ‌ുന്നിസ, കെ.സന്ധ്യ, സി.രമ്യ വിദ്യാര്‍ത്ഥികളായ എച്ച്.മഞ്ജ‌ുഷ, എ.എസ്.ഷാനിബ, ഋഷികേഷ്, സുരാജ്, രജിന, നൗഫല്‍, അനഘ, ആതിര ത‌ുടങ്ങിയവര്‍ നേതൃത്വം നല്‍കി.
 അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംഘടിപ്പിച്ച ഡെങ്കിപ്പനിയും മറ്റു പകര്‍ച്ചവ്യാധികളും തടയുന്നതിനുള്ള ബോധവല്‍ക്കരണ പരിപാടിയില്‍ അഡൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ തോമസ് ക്ലാസെടുക്കുന്നു
വൈദ്യുതവകുപ്പ് നടപ്പിലാക്കുന്ന 'നാളേക്കിത്തിരി ഊര്‍ജ്ജം'എന്ന പദ്ധതിയുടെ ഭാഗമായി അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കെ.എസ്.ഇ.ബി.ചെര്‍ക്കള സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ജയകൃഷ്‌ണന്‍ ഊര്‍ജ്ജസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസെടുക്കുന്നു.

ജൈവവൈവിധ്യ വിശേഷങ്ങളുമായി സയന്‍സ് എക്‌സ്​പ്രസ് തീവണ്ടി കാസര്‍കോട്ട്‌

ഇന്ത്യയിലെ ജൈവവൈവിധ്യ വിശേഷങ്ങള്‍ പരിചയപ്പെടുത്താന്‍ സയന്‍സ് എക്‌സ്​പ്രസ് തീവണ്ടി  കാസര്‍കോട്ടെത്തുന്നു. പൂര്‍ണമായും ശീതീകരിച്ച 16 ബോഗികളുള്ള തീവണ്ടി ഡിസമ്പര്‍ നാലുമുതല്‍ ഏഴുവരെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുംവേണ്ടി പ്രദര്‍ശനം ഒരുക്കും. രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ് പ്രദര്‍ശനം. പ്രദര്‍ശനം സൗജന്യമാണ്. കാഴ്ചകാണാനെത്തുന്നവര്‍ മൊബൈല്‍ഫോണ്‍, ബാഗ്, ക്യാമറ, ജല ബോട്ടില്‍ അടക്കമുള്ള വസ്തുക്കള്‍ കൊണ്ടുവരരുതെന്ന് പ്രത്യേക നിര്‍ദേശമുണ്ട്. പൊതുജനങ്ങള്‍ക്കിടയില്‍ ശാസ്ത്രബോധം വളര്‍ത്തിയെടുക്കുന്നതിന് ശാസ്ത്രപ്രദര്‍ശനവുമായി ഇന്ത്യ മുഴുവന്‍ സഞ്ചരിക്കുന്ന പ്രത്യേക തീവണ്ടിയാണിത്. പശ്ചിമഘട്ടം, ഇന്ത്യന്‍ പീഠഭൂമി, ഹിമാലയസാനുക്കള്‍, കടല്‍ത്തീരം തുടങ്ങിയവ പരിചയപ്പെടുത്താന്‍ വിവിധ മോഡലുകള്‍, ഫോട്ടോഗ്രാഫി തുടങ്ങിയ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നു. ഹരിത സാങ്കേതികവിദ്യ, ഊര്‍ജസംരക്ഷണം എന്നിവയെക്കുറിച്ചുള്ള പ്രദര്‍ശനവും തീവണ്ടിയിലുണ്ട്. കളികളും പ്രവര്‍ത്തനങ്ങളും സംയോജിപ്പിച്ച് കുട്ടികള്‍ക്ക് മാത്രമായുള്ള കോച്ചാണ് പ്രദര്‍ശനത്തിന്റെ മറ്റൊരു പ്രത്യേകത. വിക്രംസാരാഭായ് സെന്ററിന്റെ സഹായത്തോടെ സജ്ജീകരിച്ചിരിക്കുന്ന ലാബും ഒരുക്കിയിട്ടുണ്ട്. കൂടാതെ അധ്യാപകര്‍ക്കുള്ള പ്രത്യേക പരിശീലനക്ലാസും സയന്‍സ് എക്‌സ്​പ്രസ് നല്‍കും. കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പും വനം-പരിസ്ഥിതി വകുപ്പും സംയുക്തമായാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ഒപ്പം വിദ്യാഭ്യാസവകുപ്പും ജൈവവൈവിധ്യ ബോര്‍ഡുമുണ്ട്. 2007-ലാണ് സയന്‍സ് എക്‌സ്​പ്രസ് യാത്ര തുടങ്ങിയത്. നാലുഘട്ടങ്ങളിലായി ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലൂടെ ശാസ്ത്രലോകത്തിലെ അറിവുകള്‍ പങ്കുവെച്ച് യാത്ര തുടങ്ങിയ സയന്‍സ് എക്‌സ്​പ്രസ് 2012 മുതല്‍ ജൈവവൈവിധ്യ പ്രദര്‍ശനമാണ് നടത്തുന്നത്.

കുമ്പള ഉപജില്ലാ ശാസ്‌ത്രോത്സവം
അഡൂരിന് അഭിമാനമായി ചേതനും ഹര്‍ഷിത്തും പിന്നെ സഫീദ യാസ്‌മിനും

എല്‍.പി.വിഭാഗം ലഘുപരീക്ഷണ മത്സരത്തില്‍ എ ഗ്രേഡോടുകൂടി
ഒന്നാം സ്ഥാനം നേടിയ ടി.ചേതനും സി.കെ.ഹര്‍ഷിത്തും
പെരഡാല നവജീവന്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ചുനടന്ന കുമ്പള ഉപജില്ലാ ശാസ്‌ത്രോത്സവത്തില്‍ പങ്കെടുത്ത ഇനങ്ങളില്‍ അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികള്‍ മികച്ച പ്രകടനം കാഴ്‌ചവെച്ചു. എല്‍.പി.വിഭാഗം ലഘുപരീക്ഷണ മത്സരത്തില്‍ മൂന്നാം തരം കന്നഡ ഡിവിഷനിലെ കുട്ടികളായ ടി.ചേതന്‍, സി.കെ.ഹര്‍ഷിത്ത് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച പരീക്ഷണം എ ഗ്രേഡോട് കൂടി ഒന്നാം സ്ഥാനത്തിന് അര്‍ഹമായി. 30 സ്‌കൂളുകളില്‍ നിന്നുള്ള കടുത്ത മത്സരത്തെ അതിജീവിച്ചാണ് ഇവര്‍ ഒന്നാം സ്ഥാനക്കാരായത്. സിഗരറ്റ് പുക മനുഷ്യന് എങ്ങനെയാണ് ഹാനികരമാകുന്നത് എന്ന് തെളിയിച്ചു കൊടുക്കുന്ന സാമൂഹ്യപ്രസക്തിയുള്ള ഒരു പരീക്ഷണമാണ് ക്ലാസ് അധ്യാപകനായ എ.ഗംഗാധരന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി കുട്ടികള്‍ ചെയ്‌തത്. വിധികര്‍ത്താക്കളില്‍ നിന്ന് ലഭിച്ച പ്രത്യേക പ്രശംസ കുട്ടികള്‍ക്ക് വലിയ പ്രചോദനമായി. ഹൈസ്‌കൂള്‍ വിഭാഗം ഐടി മേളയില്‍ പ്രോജക്‌റ്റ് അവതരണത്തില്‍ പത്താം ക്ലാസ് മലയാളം മീഡിയം വിദ്യാര്‍ത്ഥിനി പി.സഫീദ യാസ്‌മിന്‍ എ ഗ്രേഡോട് കൂടി ഒന്നാം
ഐടി മേള പ്രോജക്‌റ്റ് അവതരണത്തില്‍
എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടിയ
പി.സഫീദ യാസ്‌മിന്‍

സ്ഥാനം കരസ്ഥമാക്കി. കന്നഡ ടൈപ്പിങ്ങില്‍ പത്താം ക്ലാസ് കന്നഡ മീഡിയം വിദ്യാര്‍ത്ഥിനി ദിവ്യശ്രീ രണ്ടാം സ്ഥാനവും ഡിജിറ്റല്‍ പെയ്ന്റിങ്ങില്‍ പത്താം ക്ലാസ് മലയാളം മീഡിയം വിദ്യാര്‍ത്ഥി അഹമ്മദ് സാജിദ് മൂന്നാം സ്ഥാനവും നേടി. മലയാളം ടൈപ്പിങ്ങില്‍ പത്താം ക്ലാസ് മലയാളം മീഡിയം വിദ്യാര്‍ത്ഥി ഇഷാഹത്ത് അഹമ്മദ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. ശാസ്‌ത്രമേള ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒമ്പതാം ക്ലാസ് മലയാളം മീഡിയം വിദ്യാര്‍ത്ഥികളായ മുഹമ്മദ് മുബാറക്ക്, അബൂബക്കര്‍ സിദ്ദീഖ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച 'സോളാര്‍ ഹോമി'ന് ഇംപ്രൊവൈസ്ഡ് എക്‌സ്‌പെരിമെന്റ്സ് വിഭാഗത്തില്‍ മൂന്നാം സ്ഥാനം ലഭിച്ചു. വിജയികളെ പിടിഎ പ്രസിഡന്റ് സി.കെ.കുമാരന്‍, ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ എന്നിവര്‍ അഭിനന്ദിച്ചു.

നൊബേല്‍ സമ്മാനം 2014 - ഒറ്റനോട്ടത്തില്‍

സമാധാനം (PEACE)
ഇന്ത്യാക്കാരനായ കൈലാഷ് സത്യാര്‍ഥിയും പാകിസ്താന്‍കാരി മലാല യുസഫ്‌സായിയും 2014 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പങ്കിട്ടു. കുട്ടികളുടെ അവകാശങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ഇരുവരെയും പുരസ്‌ക്കാരത്തിന് അര്‍ഹമാക്കിയത്
      ബാലവേലയ്‌ക്കെതിരെ രൂപവത്കരിച്ച ബച്ച്പന്‍ ബച്ചാവോ ആന്ദോളന്‍ എന്ന സംഘടനയുടെ സ്ഥാപകനാണ് 60 കാരനായ സത്യാര്‍ഥി. 80,000 ത്തിലധികം കുട്ടികളെ ഇതിനോടകം വിവിധതരം പീഡനങ്ങളില്‍നിന്ന് മോചിപ്പിച്ച് പുനരധിവസിപ്പിക്കാന്‍ മുന്‍കൈയെടുത്ത സംഘടനയാണിത്. മദര്‍ തെരേസയ്ക്ക് ശേഷം സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്. അതേസമയം, സമാധാന നൊബേലിന് അര്‍ഹനാകുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍ സത്യാര്‍ഥിയാണ്. 1954 ല്‍ മധ്യപ്രദേശിലെ വിദിഷയില്‍ ജനിച്ച സത്യാര്‍ഥി 26 വയസില്‍ ഇലക്ട്രിക് എഞ്ചിനീയര്‍ ജോലി ഉപേക്ഷിച്ച് തെരുവ് കുട്ടികളുടെ പുനരധിവാസത്തിനായി ജീവിതം ഉഴിഞ്ഞുവെക്കുകയായിരുന്നു. അമേരിക്കന്‍ സര്‍ക്കാരിന്റെ ഡിഫന്റേഴ്‌സ് ഓഫ് ഡമോക്രസി അവാര്‍ഡ്, സ്‌പെയിനിന്റെ അല്‍ഫോന്‍സോ കൊമിന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്, മെഡല്‍ ഓഫ് ഇറ്റാലിയന്‍ സെനറ്റ്, അമേരിക്കന്‍ ഫ്രീഡം അവാര്‍ഡ്, ദ ആച്‌നര്‍ ഇന്റര്‍നാഷണല്‍ പീസ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയില്‍ താമസിക്കുന്ന സത്യാര്‍ഥിക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്
     മലാലയാകട്ടെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും പുരോഗതിക്കുമായി സ്വന്തം ജീവന് നേരെയുള്ള ആക്രമണം പോലും വകവെയ്ക്കാതെ പ്രവര്‍ത്തിച്ച പെണ്‍കുട്ടിയാണ്. നൊബേല്‍ സമ്മാനം നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയാണ് മലാല. 1997 ല്‍ പാകിസ്താനിലെ സ്വാത് താഴ്‌വരയില്‍ ജനിച്ച മലാല, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിന് വേണ്ടി നിലകൊണ്ടതിന് താലിബാന്റെ ആക്രമണത്തിനിരയായപ്പോഴാണ് ലോകശ്രദ്ധ നേടിയത്. 2009 ല്‍ 11 വയസുള്ളപ്പോള്‍ ബി ബി സിയില്‍ അപരനാമത്തില്‍ മലാല എഴുതിയിരുന്ന ബ്ലോഗാണ്, താലിബാന്‍ നിയന്ത്രണത്തില്‍ പെണ്‍കുട്ടികളുടെ ജീവിതം എത്ര ശോചനീയമാണെന്ന് ലോകത്തിന് ബോധ്യപ്പെടുത്തിക്കൊടുത്തത്. മലാലയുടെ പ്രവര്‍ത്തനത്തിന് താലിബാന്റെ മറുപടി വെടിയുണ്ടകള്‍ കൊണ്ടായിരുന്നു. 2012 ഒക്ടോബര്‍ 9 ന് സ്‌കൂളില്‍നിന്ന് മടങ്ങും വഴി അവള്‍ ആക്രമിക്കപ്പെട്ടു. വെടിയേറ്റ് ബോധം നശിച്ച മലാലയെ ബ്രിട്ടനിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയാണ് ജീവന്‍ രക്ഷിച്ചത്. താലിബാന്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെയും ലോകമെമ്പാടും പ്രതിഷേധമുയരാന്‍ മാലലയ്ക്ക് നേരെയുണ്ടായ ആക്രമണം നിമിത്തമായി. ആഗോളതലത്തില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് പിന്നീട് മലാല നടത്തിയത്.
ഭൗതികശാസ്‌ത്രം (PHYSICS)
നീല എല്‍.ഇ.ഡി. വികസിപ്പിച്ച ജപ്പാന്‍ വംശജരായ മൂന്ന് ഗവേഷകര്‍ക്ക് 2014 ലെ ഭൗതികശാസ്ത്ര നൊബേല്‍ ലഭിച്ചു. ജപ്പാന്‍ ഗവേഷകരായ ഇസാമു അകസാകി, ഹിരോഷി അമാനോ, യു.എസ്.ഗവേഷകനായ ഷുജി നകാമുറ എന്നിവരാണ്  സമ്മാനം പങ്കിട്ടത്.  ഊര്‍ജക്ഷമതയേറിയ ശക്തിയേറിയ പ്രകാശസ്രോതസ്സ് എന്ന നിലയ്ക്ക് നീല ലൈറ്റ്-എമിറ്റിങ് ഡയോഡുകള്‍ വികസിപ്പിച്ചതിനാണ് ഈ മൂന്ന് ഗവേഷകര്‍ നൊബേല്‍ പങ്കിടുന്നത്.  നിലവിലുണ്ടായിരുന്ന പച്ച, ചുവപ്പ് എല്‍.ഇ.ഡി.കളുമായി നീല വെളിച്ചം സമ്മേളിപ്പിച്ചാണ്, തീവ്രതയേറിയ പ്രകാശമുള്ള, അതേസമയം കുറച്ച് ഊര്‍ജം ചിലവാക്കുന്ന വൈദ്യുതവിളക്കുകള്‍ക്ക് രൂപംനല്‍കാന്‍ ഈ ഗവേഷകര്‍ക്ക് കഴിഞ്ഞത്. കൂടുതല്‍ പ്രകാശം കൂടിയ ആയുസ്സ്, എന്നാല്‍ കുറഞ്ഞ ഊര്‍ജോപയോഗം - ഇതാണ് എല്‍.ഇ.ഡി.ലൈറ്റുകളുടെ സവിശേഷത. ലോകത്താകെ ഉപയോഗിക്കുന്ന വൈദ്യുതിയില്‍ നാലിലൊന്ന് ഭാഗവും ലൈറ്റുകള്‍ കത്തിക്കാനാണ് ഉപയോഗിക്കുന്നത്. ആ നിലയ്ക്ക് ഊര്‍ജ്ജോപയോഗം കുറയ്ക്കുന്നതില്‍ എല്‍.ഇ.ഡി.ലൈറ്റുകളുടെ പങ്ക് വളരെ വലുതാണ്. മാത്രമല്ല, എല്‍.ഇ.ഡി.ബള്‍ബുകള്‍ക്ക് ഒരു ലക്ഷം മണിക്കൂര്‍ വരെ ആയുസ്സുണ്ട്. അതേസമയം പഴയ വൈദ്യുതബള്‍ബുകള്‍ക്ക് ആയിരം മണിക്കൂറും ഫ് ളൂറസെന്റ് ലൈറ്റുകള്‍ക്ക് പതിനായിരം മണിക്കൂറുമാണ് ആയുസ്സ്. അതിനാല്‍, എല്‍.ഇ.ഡി.കള്‍ ഉപയോഗിക്കുന്നതാണ് നമ്മുടെ വിഭവങ്ങള്‍ ലാഭിക്കാനും പരിസ്ഥിതി സംരക്ഷിക്കാനും എന്തുകൊണ്ടും നല്ലത്.
രസതന്ത്രം (CHEMISTRY)
അതിശക്തമായ ഫ്ലൂറസന്റ് സൂക്ഷ്മദര്‍ശിനി വികസിപ്പിക്കുന്നതിന് അടിത്തറയിട്ട മൂന്ന് ഗവേഷകര്‍ക്ക് രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം. അമേരിക്കക്കാരായ എറിക് ബെറ്റ്‌സിഗ്, വില്യം മോണര്‍, ജര്‍മനിയുടെ സ്റ്റെഫാന്‍ ഹെല്‍ എന്നിവരാണ് വൈദ്യശാസ്ത്രരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയിട്ട നാനോസ്‌കോപ്പി ഗവേഷണങ്ങളുടെ പേരില്‍ അംഗീകരിക്കപ്പെട്ടത്. കോശങ്ങളെ തന്മാത്രാതലത്തില്‍ പഠിക്കാന്‍ കഴിയുന്നതാണ് പുതിയ നാനോ സൂക്ഷ്മദര്‍ശിനി. ഭൗതിക ശാസ്ത്രനിയമമനുസരിച്ച് പ്രകാശതരംഗദൈര്‍ഘ്യത്തിന്റെ പകുതിയായ 200 നാനോമീറ്ററില്‍ (ഒരു മീറ്ററിന്റെ 20,000 കോടിയിലൊരംശം) കുറവുള്ള വസ്തുവിന്റെ ദൃശ്യം വ്യക്തമാവില്ല. സാധാരണപ്രകാശം ഉപയോഗിക്കുന്ന സൂക്ഷ്മദര്‍ശിനികളുടെ പരിമിതി ഇതായിരുന്നു. ഫ്ലൂറസന്റ് തന്മാത്രകള്‍ ഉപയോഗപ്പെടുത്തിയാണ് ഗവേഷകര്‍ ഈ പരിമിതി മറികടന്നത്. നിരീക്ഷിക്കേണ്ട വസ്തുവില്‍ ഫ്ലൂറസന്റ് തന്മാത്രകള്‍ ചേര്‍ക്കുന്നു. തുടര്‍ന്ന് തന്മാത്രകള്‍ തെളിയാനായി വസ്തുവിലേക്ക് ലേസര്‍ രശ്മികള്‍ പായിക്കുന്നു. തുടര്‍ന്ന് രണ്ടാമതൊരു ലേസര്‍രശ്മിയിലൂടെ നിരീക്ഷിക്കേണ്ട ചെറിയഭാഗമൊഴികെയുള്ള ഇടങ്ങളിലെ ഫ്ലൂറസന്റ് നീക്കുകയും ചെയ്യുന്നു. തത്ഫലമായി 20 നാനോ മീറ്ററുള്ള വസ്തുവിനെപ്പോലും സൂക്ഷ്മമായി നിരീക്ഷിക്കാന്‍ കഴിയുന്നു. രോഗം കണ്ടെത്തുന്നതിലും പുതിയമരുന്നുകള്‍ വികസിപ്പിക്കുന്നതിലും വിപ്ലവം സൃഷ്ടിക്കാന്‍ പുതിയ സാങ്കേതികവിദ്യയ്ക്ക് കഴിയും.
വൈദ്യശാസ്‌ത്രം (MEDICINE)
ഇത്തവണത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനത്തിന് തലച്ചോറിന്റെ 'ആന്തര ജി.പി.എസ് ' സംവിധാനം കണ്ടെത്തിയ മൂന്ന് ഗവേഷകര്‍ അര്‍ഹരായി. ബ്രിട്ടീഷ്-അമേരിക്കന്‍ ഗവേഷകന്‍ ജോണ്‍ ഒ. കിഫ്, നോര്‍വീജിയന്‍ ദമ്പതിമാരായ മേയ് ബ്രിറ്റ് മോസര്‍, എഡ്വേഡ് ഐ മോസര്‍ എന്നിവരാണ് പുരസ്കാരം പങ്കിട്ടത്. തലച്ചോറിലെ കോശങ്ങളുടെ സ്ഥാനം സംബന്ധിച്ച പഠനത്തിനാണ് മൂന്നു പേര്‍ക്കും പുരസ്കാരം ലഭിച്ചത്. ചുറ്റുമുള്ള പരിസരം തിരിച്ചറിഞ്ഞ് സ്ഥാനനിര്‍ണയം നടത്താനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും പ്രാപ്തമാക്കുന്ന തലച്ചോറിലെ കോശങ്ങളുടെ പ്രവര്‍ത്തനത്തെ കുറിച്ചുള്ള പഠനമാണ് ഇവരെ നോബലിന് അര്‍ഹരാക്കിയത്. ഈ കണ്ടെത്തല്‍ വഴി നൂറ്റാണ്ടുകളായി മനുഷ്യനെ ചുറ്റിക്കുന്ന ചോദ്യങ്ങള്‍ക്കാണ് ഗവേഷകര്‍ ഉത്തരം കണ്ടെത്തിയിരിക്കുന്നത്. വളരെ സങ്കീര്‍ണമായ ചുറ്റുപാടുകളില്‍ ശരിയായ ദിശ കണ്ടെത്താനും, അതിന്റെ രുപരേഖ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കാനും മനുഷ്യനെ പ്രാപ്തമാക്കുന്നത് എന്താണ് എന്ന ചോദ്യത്തിന്റെ മറുപടിയാണ് ഇവരുടെ കണ്ടുപിടിത്തം. അള്‍ഷിമേഴ്സ് രോഗികള്‍ ചുറ്റുപാടിനെ കുറിച്ച് അജ്ഞരാകുന്നത് എങ്ങനെയെന്ന് വിശദീകരിക്കാനും നാഡീസംബന്ധമായ വിവിധ അസുഖങ്ങളെ കുറിച്ച് കൂടുതല്‍ മനസിലാക്കാനും ഈ കണ്ടെത്തല്‍ ഉപകരിക്കും
സാഹിത്യം (Literature)
പാട്രിക് മോദിയാനോ
സാഹിത്യത്തിനുള്ള 2014 ലെ നൊബേല്‍ സമ്മാനം ഫ്രഞ്ച് സാഹിത്യകാരന്‍ പാട്രിക് മോദിയാനോയ്ക്ക്. ലെ ഹെര്‍ബെ ദെ ന്യൂട്ട്, ലെ ഹൊറൈസണ്‍, നൈറ്റ് റൗണ്ട്‌സ്, റിംഗ് റോഡ്‌സ്, മിസിംഗ് പേഴ്‌സണ്‍, ട്രെയ്‌സ് ഓഫ് മലീസ്, ഡോറ ബര്‍ഡര്‍, ഹണിമൂണ്‍, ഔട്ട് ഓഫ് ദ ഡാര്‍ക്ക് തുടങ്ങിയ കൃതികളിലൂടെ പ്രശസ്തനായ മോദിയാനോ 1945 ല്‍ പാരീസിലാണ് ജനിച്ചത്. 1968 ലാണ് ആദ്യ നോവല്‍ പാലസ് ദെ ടോയിലെ പുറത്തിറങ്ങി. ബാലസാഹിത്യവും തിരക്കഥകളും എഴുതിയിട്ടുണ്ട്
സാമ്പത്തികശാസ്ത്രം (ECONOMICS)
സാമ്പത്തികശാസ്ത്ര നൊബേല്‍ പുരസ്‌കാരം ഫ്രഞ്ച് സാമ്പത്തികശാസ്ത്രജ്ഞന്‍ ഴാങ് തിറോളിന്. വന്‍ കമ്പനികള്‍ - വിപണിയുടെ ശക്തിയും നിയന്ത്രണവും എന്നിവയുടെ വിശകലനമാണ് തിറോളിനെ സമ്മാനിതനാക്കിയത്. വിപണിയുടെ ശക്തിയും ഫലപ്രദമായ നിയന്ത്രണങ്ങളുടെ പ്രാധാന്യവും വ്യക്തമാക്കുന്നതാണ് തിറോളിന്റെ പഠനങ്ങള്‍. ദി തിയറി ഓഫ് ഇന്‍ഡസ്ട്രിയല്‍ ഓര്‍ഗനൈസേഷന്‍, ഗെയിം തിയറി തുടങ്ങി 10 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സാമ്പത്തിക, ധനകാര്യ മേഖലകളിലായി 200-ഓളം പ്രഫഷണല്‍ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ഫ്രാന്‍സിലെ തുലൂസ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ഷോണ്‍ജാക്‌സ് ലാഫണ്‍ ഫൗണ്ടഷന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ചുവരുകയാണ് തിറോള്‍.
 കടപ്പാട് : മാതൃഭൂമി
ഇന്ത്യയുടെ ആദ്യ ഗോളാന്തരദൗത്യം വിജയിച്ചു. മംഗള്‍യാന്‍ പേടകം ബുധനാഴ്ച രാവിലെ ചൊവ്വാഗ്രഹത്തിന്റെ ഭ്രമണപഥത്തിലെത്തി. 22 കോടി കിലോമീറ്റര്‍ അകലെ ചൊവ്വായ്ക്കരികില്‍നിന്ന് പേടകം 'മംഗളസൂചകമായി' സന്ദേശമയച്ചു. 'ഇന്ത്യ വിജയകരമായി ചൊവ്വയിലെത്തിയിരിക്കുന്നു', ബാംഗ്ലൂരില്‍ മംഗള്‍യാന്റെ പഥപ്രവേശനവേളയില്‍ സന്നിഹിതനായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഈ ചരിത്ര വിജയത്തിന് ചുക്കാന്‍ പിടിച്ച ശാസ്ത്രജ്ഞരെയും മറ്റുള്ളവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇതോടെ, പ്രഥമ ചൊവ്വാദൗത്യം വിജയിപ്പിച്ച ആദ്യരാജ്യമെന്ന നിലയ്ക്കും, ചൊവ്വയില്‍ പേടകമെത്തിച്ച ആദ്യ ഏഷ്യന്‍രാജ്യമെന്ന നിലയ്ക്കും ചരിത്രത്തില്‍ ഇടംനേടുകയാണ് ഇന്ത്യ. ചൊവ്വയില്‍ വിജയകരമായി എത്തുന്ന നാലാമത്തെ ശക്തിയായി ഇന്ത്യ ഈ വിജയത്തോടെ മാറി. 
അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രത്യേക അസംബ്ലി ചേര്‍ന്ന് മംഗള്‍യാന്‍ ദൗത്യവിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിച്ചു. ഹെഡ്‌മാ‌സ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ ആമുഖപ്രഭാഷണം നടത്തി. സ്‌കൂള്‍ ലീഡര്‍ വിജയകുമാരി അഭിനന്ദനപ്രമേയം അവതരിപ്പിച്ചു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി അനുശ്രീ മംഗള്‍യാന്‍ ദൗത്യത്തെക്കുറിച്ചുള്ള പ്രബന്ധം അവതരിപ്പിച്ചു.
To know more about Mangalyan Misssion,please CLICK HERE

ചാന്ദ്രദിനാചരണം

ചാന്ദ്രദിനത്തിലെ ആല്‍ബം പ്രകാശനം
      ചാന്ദ്രദിനാചരണത്തോടനുബന്ധിച്ച് അഡൂര്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് ക്ലബുകളുടെ ആഭിമുഖ്യത്തില്‍ വിവിധപരിപാടികള്‍ സംഘടിപ്പിച്ചു. രാവിലെ നടന്ന പ്രത്യേക അസംബ്ലിയില്‍ വെച്ച് ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനികളായ മുബശ്ശിറ, അര്‍ഷാന,
ഹനാന എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ മനുഷ്യന്റെ ബഹിരാകാശ പര്യവേഷണത്തെക്കുറിച്ചുള്ള ഫോട്ടോ ആല്‍ബം ഹെഡ്മിസ്‌ട്രസ് എന്‍.പ്രസന്നകുമാരി പ്രകാശനം ചെയ്‌തു. ഉച്ചക്ക് നടക്കുന്ന റേഡിയോ പരിപാടി 'സ്‌റ്റുഡന്റ് വോയ്സ് 'ല്‍ ഹന്നത്ത് ബീവി, ഫാത്തിമ, സജിന, ഉമ്മുഹബീബ എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. ധന്യശ്രീ, രജനി, മുബാറക്ക്, ബഷീര്‍, ദിവ്യശ്രീ, പുനീത് എന്നിവര്‍ ചാര്‍ട്ടുകള്‍ പ്രദര്‍ശിപ്പിച്ചു. യു.പി.വിഭാഗത്തിലെ കുട്ടികള്‍ക്കായി നടത്തിയ ക്വിസ്സ് മത്സരത്തില്‍ അനുശ്രീ ഒന്നാം സ്ഥാനവും മഞ്ജുഷ രണ്ടാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി 'ചന്ദ്രനിലേക്കൊരു യാത്ര' എന്ന വിഷയത്തില്‍ സയന്‍സ് ഫിക്ഷന്‍ മത്സരവും നടത്തി. സയന്‍സ് അധ്യാപകരായ അനീഷ് പ്രീതം ടോണി, കലാമോള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടന്ന "ഇന്‍സൈറ്റ്-2013" എക്സിബിഷന്‍
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടന്ന "ഇന്‍സൈറ്റ്-2013" എക്സിബിഷന്‍
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടന്ന "ഇന്‍സൈറ്റ്-2013" എക്സിബിഷന്‍
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടന്ന "ഇന്‍സൈറ്റ്-2013" എക്സിബിഷന്‍
ഊര്‍ജ്ജസംരക്ഷണ ക്ലബ് അംഗങ്ങള്‍

ഊര്‍ജ്ജസംരക്ഷണ ക്ലബിന്റെ 'നാളേക്കിത്തിരി ഊര്‍ജ്ജം' പദ്ധതി പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് പദ്മ ടീച്ചര്‍ ഉല്‍ഘാടനം ചെയ്യുന്നു




വിക്രം സാരാഭായ് സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍നടന്ന വീഡിയോ പ്രദര്‍ശനം