ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021
Showing posts with label Inspiration. Show all posts
Showing posts with label Inspiration. Show all posts

മെഹ്റ‍ൂഫ്, അഡ‍ൂര്‍ സ്‍ക‍ൂളിന്റെ അഭിമാനതാരം

Viral Video Media One Manorama News One India Mallu Trending
ദേലമ്പാടി പഞ്ചായത്തിലെ പരപ്പ എന്ന കൊച്ചുഗ്രാമം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായത് വളരെ പെട്ടെന്നാണ്. ലോകഫുട്ബോള്‍ താരങ്ങളുടെവരെ അഭിനന്ദനം ഏറ്റുവാങ്ങിയ പരപ്പയിലെ കൊച്ചുമിടുക്കന്‍ മഹ്റ‍ൂഫ് സോഷ്യല്‍ മീഡിയയില്‍ താരമായത് നിമിഷനേരംകൊണ്ടാണ്. മഴവെള്ളംനിറഞ്ഞ പാടത്ത് ഗോള്‍വല ലക്ഷ്യമാക്കി ക‍ുതിക്കുന്ന 'ലിറ്റില്‍ മെസി'യുടെ ദൃശ്യം ശഫീഖ് എന്ന ഒരു സുഹൃത്താണ് വീഡിയോ എടുത്ത് സാമൂഹ്യമാധ്യങ്ങളിലെത്തിച്ചത്. ഇത് മഹ്റ‍ൂഫിന്റെ കായികജീവിതത്തില്‍ ഒരു വഴിത്തിരിവായി. തന്നേക്കാള്‍ മുതിര്‍ന്നവരെപ്പോലും കാഴ്ചക്കാരാക്കി ഫുട്ബോളുമായി മൈതാനത്ത് ക‍ുതിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെയാണ് പ്രശസ്ത ഫുട്ബോള്‍താരം ഇയാന്‍ഹ്യൂമടക്കം മഹ്റ‍ൂഫിന് പിന്തുണയുമായി രംഗത്തെത്തിയത്. ഇതിനുപിന്നാലെ നിരവധി സംഘടനകളും ഫുട്ബോള്‍ സ്നേഹികളുമാണ് മഹ്റ‍ൂഫിനെ അഭിനന്ദിക്കാനും സമ്മാനങ്ങള്‍ നല്‍കാനുമായി വീട്ടിലും സ്‍ക‍ൂളിലുമായി എത്തിയത്. പരപ്പയിലെ ബി.പി. മുഹമ്മദിന്റെയും മിസ്‍രിയയുടെയും മകനായ മഹ്റ‍ൂഫ് അഡ‍ൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‍ക‍ൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ബംഗള‍ുര‍ു എഫ്‍സിയില്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ സാധിച്ചതിന്റെ ത്രില്ലിലാണ് മഹ്റ‍ൂഫ് ഇപ്പോള്‍. സംസ്ഥാന സ്പോര്‍ട്ട്സ് കൗണ്‍സിലും സയായവാഗ്ദാനവുമായി രംഗത്തുണ്ട്. പഠനത്തിലും മികവ് കാണിക്കാറുള്ള മഹ്റ‍ൂഫ് നല്ലൊരു അത്‍ലറ്റ‍ും ഗായകന‍ും ക‍ൂടിയാണ്. മികച്ച പ്രൊഫഷണല്‍ പരിശീലനം ലഭിച്ചാല്‍ മഹ്റ‍ൂഫിന് ലോകമറിയപ്പെടുന്ന താരമായി ഉയരാനുള്ള പ്രതിഭയുണ്ടെന്നാണ് പ്രശസ്ത ഫുട്ബോളര്‍ മുഹമ്മദ് റാഫിയുള്‍പ്പെടെയുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നത്. മെഹ്റ‍ൂഫിനെപ്പോലെത്തന്നെ സ്പോര്‍ട്ട്സിലും ഗെയിംസിലും പ്രതിഭയുള്ള നിരവധി ക‍ുട്ടികള്‍ സ്‍ക‍ൂളിലുണ്ടെങ്കിലും അവര്‍ക്കനുയോജ്യമായ പിന്തുണാസംവിധാനങ്ങളുടെ അപര്യാപ്തത ആശങ്കയുളവാക്കുന്നതാണ്.നല്ലൊരു ഗ്രൗണ്ടും സ്ഥിരം കായികാധ്യാപകരെയും ലഭിക്കുകയാണെങ്കില്‍ രാജ്യത്തിന് തന്നെ അഭിമാനിക്കാവുന്ന താരങ്ങളെ സംഭാവന ചെയ്യാന്‍ സാധിക്കുമെന്നാണ് സ്‍ക‍ൂളധികൃതര്‍ പറയ‍ുന്നത്.

പഠനമികവിന് അംഗീകാരം

മെരിറ്റ് അവാര്‍ഡ് നേടിയ കുട്ടികള്‍ കാസറഗോഡ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. എ.പി. ഉഷ, ഹെഡ്‌മാസ്‌റ്റര്‍ ബി. ബാലകൃഷ്‌ണ ഷെട്ടിഗാര്‍, സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി എന്നിവര്‍ക്കൊപ്പം
പഠനത്തില്‍ മികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്ക്  മെരിറ്റ് അവാര്‍ഡ് എന്ന പേരില്‍ ട്രോഫികള്‍ നല്‍കി അനുമോദിച്ചു. കഴിഞ്ഞ അധ്യയനവര്‍ഷം തുടക്കം കുറിച്ച സ്‌കൂളിന്റെ പ്രത്യേകപദ്ധതിയാണിത്. അര്‍ദ്ധവാര്‍ഷികപ്പരീക്ഷയുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ ഡിവിഷനില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കാണ് സമ്മാനങ്ങള്‍ നല്‍കിയത്. ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ അമ്പതോളം കുട്ടികള്‍ക്കാണ്  മെരിറ്റ് അവാര്‍ഡ് ലഭിച്ചത്. മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ക്ലാസ് ടീച്ചര്‍മാരുടെ നേതൃത്വത്തിലാണ് അര്‍ഹരായ കുട്ടികളുടെ പാനല്‍ തയ്യാറാക്കിയത്. പ്രത്യേക അസംബ്ലി ചേര്‍ന്നാണ് കുട്ടികളെ അനുമോദിച്ചത്. ഇതോടൊപ്പം, അറബിക് കലോത്സവത്തില്‍ ജില്ലാ-സംസ്ഥാനതലങ്ങളില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച ഉമ്മുഹബീബ, നിന്‍‌ഷാദ് എന്നീ കുട്ടികളെയും സ്‌കൂള്‍ ഗെയിംസ്-ക്രിക്കറ്റ് മത്സരത്തില്‍ സംസ്ഥാനതലത്തിലേക്ക് സെലക്ഷന്‍ ലഭിച്ച മുഹമ്മദ് തസ്‌രീഫിനെയും മെമെന്റോ നല്‍കി അനുമോദിച്ചു. കാസറഗോഡ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ അഡ്വ. എ.പി. ഉഷ ട്രോഫികളും മെമെന്റോയും വിതരണം ചെയ്‌തു. ഹെഡ്‌മാസ്‌റ്റര്‍ ബി. ബാലകൃഷ്‌ണ ഷെട്ടിഗാര്‍ സ്വാഗതവും പി.എസ്. ബൈജു നന്ദിയും പറഞ്ഞു.

എ.ബി.ഇബ്രാഹിം ഐഎഎസ്-അഡൂരിന്റെ അഭിമാനം

നമ്മുടെ അയല്‍സംസ്ഥാനമായ കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയുടെ ഡെപ്യൂട്ടി കമ്മീഷണര്‍ ആയ അഡൂര്‍ ബി. ഇബ്രാഹിം അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയാണ്. അഡൂര്‍ ടൗണിന് സമീപത്തായുള്ള ബളക്കില സ്വദേശിയാണ് അദ്ദേഹം. കര്‍ണാടക അഡ്‌മിനിസ്‌ട്രേറ്റീവ് സര്‍വ്വീസില്‍ വിവിധ തസ്‌തികകളിലെ ദീര്‍ഘകാലസേവനത്തിന് ശേഷം 2013 ആഗസ്‌റ്റിലാണ് യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അദ്ദേഹത്തിന് ഐഎഎസ് കേഡറിലേക്ക് സ്ഥാനക്കയറ്റം നല്‍കിയത്. 1986ല്‍ സിവില്‍ സര്‍വീസ് പരീക്ഷ പാസായ ഇബ്രാഹിം ഗോവയില്‍ ഡെപ്യൂട്ടി കളക്‌ടറായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. 1990ല്‍ കര്‍ണാടക ഭരണ സര്‍വീസില്‍ (കെ..എസ്.) ചേരുന്നതുവരെ അവിടെ തുടര്‍ന്നു.
1990 മുതല്‍ 92 വരെ പ്രൊബേഷണറി കെ..എസ്. ഓഫീസറായി കാര്‍വാറിലും തുടര്‍ന്ന് 94 വരെ രണ്ടുവര്‍ഷം കൊങ്കണ്‍ റയില്‍വേ ഭൂമിയേറ്റെടുക്കല്‍ ഓഫീസറായും പ്രവര്‍ത്തിച്ചു. ഉഡുപ്പിഭട്കല്‍ മേഖലയില്‍ സമയബന്ധിതമായി ഭൂമി ഏറ്റെടുക്കാന്‍ നടത്തിയ പ്രവര്‍ത്തനത്തിന് അംഗീകാരവും ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് അസിസ്‌റ്റന്റ് കമ്മീഷണറായി സ്ഥാനക്കയറ്റം ലഭിക്കുകയും1994മുതല്‍1995വരെ സകലേശ്‌പുര സബ്ഡിവിഷനിലും 1995മുതല്‍ 1996വരെ ഹാസന സബ്ഡിവിഷനിലും സേവനമനുഷ്‌ഠിച്ചു. ഇവിടങ്ങളില്‍ വയോജന വിദ്യാഭ്യാസത്തെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റി ചലനാത്മകമാക്കുന്നതില്‍ നിര്‍ണായകപങ്കുവഹിച്ചു
1996ല്‍ സ്‌പെഷല്‍ ഡെപ്യൂട്ടി കമ്മീഷണറായി ഉദ്യോഗക്കയറ്റം ലഭിച്ച് മംഗലാപുരം സിറ്റി കോര്‍പ്പറേഷന്‍ കമ്മീഷണറാവുകയും 2000വരെ ആ തസ്‌തികയില്‍ തുടരുകയും ചെയ്‌തു. ഇവിടെയും മികച്ച പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തില്‍ നിന്നുണ്ടായത്.പൊതുജന പങ്കാളിത്തത്തോടെയുള്ള മംഗലാപുരം ടൗണ്‍ഹാള്‍ നവീകരണം, പ്രധാനപ്പെട്ട റോഡുകളുടെയും ജങ്ഷനുകളുടെയും കോണ്‍ക്രീറ്റിങ്, ജനന-മരണ സര്‍ട്ടിഫിക്കറ്റുകളും
കച്ചവടലൈസന്‍സുകളും നല്‍കുന്നതിനുള്ള കമ്പ്യൂട്ടറൈസേഷന്‍, മംഗലാപുരം സിറ്റിയെ ജന-സൗഹൃദമാക്കുന്നതിനുള്ള ബൃഹത്ത് പദ്ധതി തയ്യാറാക്കി റിപ്പോര്‍ട്ട് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കില്‍ നിന്നുള്ള ധനസഹായത്തിനായി സമര്‍പ്പിച്ചത് എന്നിവ അവയില്‍ ചിലത് മാത്രം. വിശിഷ്‌ടസേവനത്തിനുള്ള അംഗീകാരമായി കര്‍ണാടകസംസ്ഥാനത്തെ ഏറ്റവും മികച്ച കോര്‍പ്പറേഷന്‍ കമ്മീഷണറായി അദ്ദേഹത്തെ തെരെഞ്ഞെടുത്തു.തുടര്‍ന്ന് കെയോണിക്‌സ് മാനേജിങ് ഡയറക്ടര്‍, മൈസൂര്‍ ലാമ്പ്‌സ് ലിമിറ്റഡ് എം.ഡി. മൈസൂര്‍ സിറ്റി കോര്‍പ്പറേഷന്‍ കമ്മീഷണര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
അനധികൃതകയ്യേറ്റങ്ങളും കെട്ടിടങ്ങളും ഒഴിപ്പിക്കല്‍ , റോഡ് വിപുലീകരണം, കമ്പ്യൂട്ടര്‍വല്‍ക്കരണം, വിവിധമേഖലകളില്‍ ഇ-ഗവേണന്‍സ് നടപ്പാക്കല്‍, ജനസേവനകേന്ദ്രങ്ങള്‍ തുറക്കല്‍, മരങ്ങള്‍ വെച്ചുപിടിപ്പിക്കല്‍, പൂന്തോട്ട നിര്‍മ്മാണം, ഓടജലം ശുദ്ധീകരിച്ച് മത്സ്യം വളര്‍ത്തല്‍, പ്ലാസ്‌റ്റിക് വസ്‌തുക്കളുടെ പുനചംക്രമണം തുടങ്ങിയ പരിസ്ഥിതി സൗഹൃദപ്രവര്‍ത്തനങ്ങള്‍, മൈസൂര്‍ സിറ്റി കോര്‍പ്പറേഷന്‍ കെട്ടിട നവീകരണം, ജലവിതരണസമ്പ്രദായം മെച്ചപ്പെടുത്തല്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ ഇബ്രാഹിം കൂടുതല്‍ ജനപ്രിയനായിമാറി.

      പരിസ്ഥിതി സൗഹൃദപ്രവര്‍ത്തനങ്ങള്‍ സംസ്ഥാനതലത്തില്‍തന്നെ ശ്രദ്ധിക്കപ്പെടുകയും 2005ല്‍ സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തിന് രാജീവ് ഗാന്ധി പരിസ്ഥിതി അവാര്‍ഡ് നല്‍കുകയും ചെയ്‌തു. 2006ല്‍ ഐക്യരാഷ്ട്രസഭയും മൈസൂര്‍ കോര്‍പ്പറേഷന് പരിസ്ഥിതി സൗഹൃദപ്രവര്‍ത്തനങ്ങളുടെപേരില്‍ അംഗീകാരം നല്‍കുകയുണ്ടായി. മൈസൂര്‍ യൂണിവേഴ്‌സിറ്റി രജിസ്‌ട്രാറായും പ്രവര്‍ത്തിച്ചു.ഈ കാലയളവില്‍ നിയമനങ്ങളിലെ ക്രമക്കേടുകള്‍ കണ്ടെത്തി ഗവണ്‍മെന്റിന് റിപ്പോര്‍ട്ട് നല്‍കുകയും ഗവണ്‍മെന്റ് നിയമിച്ച അന്വേഷണകമ്മീഷന്‍ ഇതു ശരിവെച്ചതിലൂടെ അന്നത്തെ വൈസ് ചാന്‍സലര്‍ക്കെതിരെ നടപടി വരുകയും ചെയ്‌തു.
സംസ്ഥാന വഖഫ്‌ബോര്‍ഡ്, കുടക് ജില്ലാ പഞ്ചായത്ത്, കാവേരി നദീജല സമിതി എന്നിവയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും മൈസൂര്‍ ചാമുണ്ഡേശ്വരി വൈദ്യുതി വിതരണ കോര്‍പ്പറേഷന്‍ എം.ഡി.യായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സത്യസന്ധവും നിസ്വാര്‍ത്ഥവുമായ പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനമൊട്ടുക്കും ശ്രദ്ധപിടിച്ചുപറ്റിയ ഇബ്രാഹിമിന് ഐഎഎസ് കേഡറിലേക്ക് അര്‍ഹതപ്പെട്ട സ്ഥാനക്കയറ്റം ലഭിക്കുന്നതിനായി കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കേണ്ടിവന്നത് നിലവിലുള്ള വ്യവസ്ഥിതിയുടെ ജീര്‍ണതയിലേക്കാണ് വിരല്‍ചൂണ്ടിയത്
ട്രിബ്യൂണലിന്റെ ഉത്തരവ് പ്രകാരം 2013ല്‍ 2009 മുതലുള്ള മുന്‍കാലപ്രാബല്യത്തോടെ അദ്ദേഹത്തെ ഐഎഎസ് കേഡറിലേക്ക് ഉയര്‍ത്തി. 2013 ഡിസമ്പര്‍ മുതല്‍ ഇബ്രാഹിം സ്വന്തം ഗ്രാമമായ അഡൂരിന്റെ സമീപപ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ദക്ഷിണ കന്നഡ ജില്ലയുടെ ഡെപ്യൂട്ടി കമ്മീഷണര്‍ അഥവാ കലക്‌ടര്‍ ആണ്
അഡൂര്‍ ബളക്കിലയിലെ പ്രശസ്‌തമായ 'പുതിയപുര'വീട്ടിലാണ് ഇബ്രാഹിമിന്റെ ജനനം. 1976ല്‍ അഡൂര്‍ സ്‌കൂളില്‍ നിന്നും കന്നഡ മീഡിയത്തില്‍ എസ്.എസ്.എല്‍.സി. പാസായ അദ്ദേഹം കര്‍ണാടകയിലാണ് ഉന്നതവിദ്യാഭ്യാസം നേടിയത്. മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതില്‍ അതീവതല്‍പരനായിരുന്ന പിതാവ് ബി.എസ്. മുഹമ്മദ് ഹാജിയുടെ മാര്‍ഗ്ഗദര്‍ശനമാണ് നാടിന് മികച്ച ഒരു ഭരണാധികാരിയെ നല്‍കിയത്.
മികച്ച ഒരു വോളിബോള്‍ കളിക്കാരനായ ഇബ്രാഹിം നാട്ടിലെത്തിയാല്‍ തികച്ചും ഒരു ഗ്രാമീണനായി മാറും. പൂര്‍വ്വവിദ്യാര്‍ത്ഥി എന്ന നിലയില്‍ സമാനതകളില്ലാത്ത സഹായമാണ് ഇബ്രാഹിം ഐഎഎസ് അവര്‍കളും സഹോദരങ്ങളും അഡൂര്‍ സ്‌കൂളിന് നല്‍കിയത്. സ്‌കൂള്‍ ലൈബ്രറിയും മള്‍ട്ടിമീഡിയറൂമും പ്രവര്‍ത്തിക്കുന്നത് പിതാവിന്റെ സ്‌മരണാര്‍ത്ഥം ഇവര്‍ നിര്‍മ്മിച്ചുനല്‍കിയ കെട്ടിടത്തിലാണ്നടാഷഎന്ന പേരിലുള്ള സ്‌റ്റേജ് കെട്ടിടം ഇബ്രാഹിം ഐഎഎസിന്റെ മൂത്ത ജ്യേഷ്‌ടനും അമേരിക്കയില്‍ ഡോക്‌ടറുമായ അമാനുള്ളഅദ്ദേഹത്തിന്റെ നിര്യാതയായ മകളുടെ സ്‌മരണക്കായി നിര്‍മ്മിച്ചുനല്‍കിയതാണ്.
സ്‌കൂളിന് ആദ്യമായി കമ്പ്യൂട്ടര്‍ നല്‍കിയത് ഇബ്രാഹിം ഐഎഎസിന്റെ അനുജനും കര്‍ണാടക സെയില്‍സ് ടാക്‌സ് വിഭാഗത്തില്‍ ഉന്നതോദ്ദ്യോഗസ്ഥനുമായ എബി.ഷംസുദ്ദീന്‍ ആണ്. മറ്റൊരു സഹോദരനായ എ.ബി.മുഹമ്മദ് അലി കാര്‍ഷികസംസ്‌കൃതിയെ മുറുകെപിടിച്ച് നാട്ടില്‍ കൃഷിയും പുരയിടവും നോക്കിനടത്തുന്നു. പാവങ്ങള്‍ക്കും രോഗികള്‍ക്കും ഈ കുടുംബം എന്നും ഒരു അത്താണിയാണ്. പുതിയ തലമുറയിലെ കുട്ടികള്‍ക്ക് മികച്ച മാതൃകകളാണ് ഇവര്‍
For downloading the Article as PDF CLICK HERE